കുടുംബമൊന്നിച്ച് ഉത്സവക്കാഴ്ച കണാൻ പോവുന്ന വഴിയിലായിരുന്നു ഞങ്ങൾ ആദ്യം കണ്ടത്.... ചുറ്റുപാടുമായി ബന്ധമറ്റപോലുള്ള അവളുടെ നടത്തമാവണം അവളിലെക്ക് എന്റെ ശ്രദ്ധയെ ആകർഷിച്ചത്... അതോ വെളുത്ത തുണിത്തുണ്ടിൽ പൊതിഞ്ഞു അവൾ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന കൈക്കുഞ്ഞോ!!!!! നിറക്കാഴ്ച്ചകലുടെ കുത്തൊഴുക്കിൽ ഓർമ്മയുടെ ഇരുളടഞ്ഞ കോണിലെക്ക് പിന്തള്ളപ്പെട്ട മറ്റൊരു കാഴ്ച്ച...
വീട്ടിലെക്കുള്ള വഴിയെ കലുങ്കിനടുത്ത് കണ്ട ആൾക്കൂട്ടം അത്ര നേരവും ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന രസ്ക്ക്കാഴ്ച്ചകളുടെ ചരടു മുറിച്ചു... പതിവു പ്രശ്നം തന്നെ.... കലുങ്കിനടിയിലൂടുള്ള നീരൊഴുക്കിനു തടസ്സം....മാളോർക്ക് സ്വന്തം പുരയിടം വൃത്തിയാക്കുന്നത് കലുങ്കിനു കീഴ്‌വശം നിറച്ചുകൊണ്ടു തന്നെ വേണമല്ലോ! ഇന്ന് പക്ഷെ പതിവിലും കൂടുതൽ തിരക്ക് കാണുന്നല്ലോ!
എപ്പൊഴത്തേയും പോലെ ആൾക്കൂട്ടത്തെ മറികടന്നു മൂലകാരണം അന്വേഷിച്ചു മുൻ നിരയിലെത്തിയ എനിക്കു കാണാൻ പൊളിഞ്ഞ കലുങ്കിലെ വിടവിനുള്ളിൽ അങ്ങിങ്ങായി പിഞ്ചു തലയോടുകളും എല്ലിൻ കഷ്ണങ്ങളും ചിതറി കിടന്നിരുന്നു.... എറ്റവും മുകളിലായി ക്ഷണങ്ങൾക്കു മുൻപു എന്റെ മിഴികളുടക്കിയ ആ വെളുത്ത തുണ്ടിനുള്ളിലെ പിഞ്ചും....
ഒരു രാത്രി ഇരുട്ടി വെളുക്കുന്നത് പൊലെ ചുരുങ്ങിയ സമയം കൊണ്ടു പരിസരവാസികൾ ആരും അറിയാതെ ഇത്രയധികം!!!!!! പക്ഷേ എങ്ങനെ!!! എവിടുന്നു!!! ആരു!!!! ഇരുതലപ്പിനും മൂർച്ചയുള്ള വാൾ നെഞ്ചിലുടക്കി മുറിഞ്ഞത് പോലുള്ള വേദന താങ്ങ്ങ്ങാനാവാതെ പിടഞ്ഞുണർന്ന എനിക്കു മുന്നിൽ വീണ്ടുമൊരു ചോദ്യം നിവർന്നു...
.
.
.
.
.
.
.
.
.
എന്തേ ഇങ്ങനൊരു സ്വപ്നം!!!!!!!
No comments:
Post a Comment