Thursday 3 January 2013

സീ റ്റീ ഡി രാംദാസ്...

സീ റ്റീ ഡി രാംദാസ്... ആഢ്യരുടെ പേരിനു മുന്പിലായി തറവാട്ടു പേര് ചേര്‍ക്കുന്നത് പോലെ ആളറിഞ്ഞു തുടങ്ങിയ കാലത്തെന്നോ അവന്റെ പേരിനോട് ചേര്‍ന്ന വിലാസം.. അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍ പേരും പെരുമയും ഇല്ലാത്ത സാധാരണ രാംദാസ് ആയിരുന്ന്... ലക്ഷണമൊത്ത കരി... കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇഷ്ടപ്പെടാത്ത, അക്രമപ്രവണത കളങ്കപ്പെടുത്താത്തവന്‍ ... 

എന്നും പകല്‍ പതിനൊന്നു മണിയോടെ അവന്റെ ഒരു എഴുന്നള്ളത്തുണ്ട്.. സീ റ്റീ ഡീ അമ്പലക്കുളത്തിലേക്ക്.. പിന്നങ്ങോട്ട് മണിക്കൂര്‍ നീണ്ട നീരാട്ട്.. മുങ്ങി നിവര്‍ന്ന് കയറി അമ്പലത്തിലേക്ക് നടക്കും മുന്പു അവന്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് കാതോര്‍ക്കും...   തൊട്ടയലത്തെ സ്കൂള്‍ ജനലഴികള്‍ക്കിടയിലൂടെ അവനെ സാകൂതം വീക്ഷിച്ചുകൊണ്ട് നില്പ്പുണ്ടാവുന്ന കുരുന്നുകളുടെ "രാംദാസ്..." എന്ന വിളിക്ക് വേണ്ടി..

ആ വിളിയിലൂടെ കിട്ടുന്ന സന്തോഷം ശബത്തിന്റെ ഉറവിടത്തിലേക്ക് നോക്കി തുമ്പിക്കൈ ചുരുട്ടി മസ്തകത്തില്‍ ചേര്‍ത്ത് വച്ച് തലയുംകുലുക്കി പ്രകടിപ്പിച്ചിട്ടേ അവന്‍ മടങ്ങുമായിരുന്നുള്ളൂ... കുളികഴിഞ്ഞിട്ടും കുളക്കരയില്‍ നില്‍ക്കുന്ന രാമദാസിനെ കണ്ടാല്‍ പരിസരവാസികളും വഴിപ്പോക്കരും കുരുന്നുകളെ തേടി സ്കൂള്‍ ജനലിലേക്ക് നോട്ടമയക്കുന്ന വണ്ണം പതിവായിരുന്നു ഇക്കാഴ്ച്ച...

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുനാള്‍ സീ റ്റീ ഡീ അമ്പലത്തിലെത്തിയപ്പോള്‍ അവരുടെ ഓഫീസില്‍ കണ്ടു നീണ്ടു വളഞ്ഞ രണ്ടാനക്കൊമ്പ്കള്‍ ..... മുപ്പത്തിമൂന്ന് വര്‍ഷം നീണ്ട ഗജോത്തമ ചരിതത്തിന്റെ അവശേഷിക്കുന്ന അടയാളം..ശാന്തശീലനായി മാത്രം കണ്ടിട്ടുള്ള, കുട്ടികളെ അതിരറ്റു സ്നേഹിച്ചിരുന്ന പ്രിയ രാംദാസ്... ബന്ധുവിയോഗമറിഞ്ഞ് ഒരൊന്നാംക്ലാസ്സുകാരി പിടഞ്ഞു... നിശബ്ധം കരഞ്ഞു... അവളെ ഉള്ളില്‍ പേറുന്ന ഞാനും...


(മുള്ളൂക്കാരന്റെ ആനക്കുളി ചിത്രം കണ്ടങ്കുരിച്ച ബാല്യ-നോസ്റ്റി...)

No comments:

Post a Comment